ഫ്‌ളോറിഡ: ഫ്‌ളോറിഡ അപ്പലാച്ചികോള നദിയില്‍ നിന്നും ആയിരത്തിലധികം പൗണ്ട് തൂക്കവും, പതിമൂന്ന് അടി നീളവുമുള്ള അലിഗേറ്ററിനെ പിടികൂടിയതായി കോറികാപ്‌സ്, റോഡ്‌നി സ്മിത്ത് എന്നിവര്‍ അറിയിച്ചു. മൂന്നു വര്‍ഷമായി ഈ അലിഗേറ്ററിനെ പിന്തുടരുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു. നദിയിലൂടെ കോറിപ്‌സും ഭാര്യയും യാത്ര ചെയ്യുമ്പോള്‍ നദിയുടെ കരയിലാണ് അലിഗേറ്ററിനെ കണ്ടെത്തിയത്. ഉടന്‍ സുഹൃത്തായ റോഡ്‌നി സ്മിത്തിനെ വിളിച്ച് അലിഗേറ്ററിനെ കരയില്‍ നിന്നും നൂറു മീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് മാറ്റി.ഇതിന് മൂന്നര മണിക്കൂര്‍ എടുത്തുവെന്ന് കോറി അറിയിച്ചു. ഇത്തരം അലിഗേറ്ററിനെ പിടികൂടുന്നതിന് സംസ്ഥാന ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്റെ അംഗീകരമുണ്ട്.

ഫ്‌ളോറിഡയില്‍ നിന്നും പിടികൂടുന്ന രണ്ടാമത്തെ ഏറ്റവും വലിയ അലിഗേറ്ററാണ് ഇത്. ഇതിനു മുമ്പ് ബ്രോവാര്‍ഡ് കൗണ്ടി ലേക്ക് വാഷിംഗ്ടണില്‍ നിന്നും പിടികൂടിയത് 1043 പൗണ്ട് തൂക്കവും പതിനാല് അടി നീളവുമുള്ള അലിഗേറ്ററെയായിരുന്നു.

പിടികൂടിയ അലിഗേറ്ററിന്റെ തലയും കാലുകളും സൂക്ഷിച്ചുവയ്ക്കുന്നതിനും, ശേഷിച്ച ഭാഗങ്ങള്‍ ടെലഹസിയിലുള്ള പ്രോസസിംഗ് ബിസിനസിന് നല്‍കുന്നതിനുമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഒക്‌ടോബര്‍ 31-ന് കോറി കാപ്‌സ് അറിയിച്ചു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *