ഫിലഡല്‍ഫിയ: ഭര്‍ത്താവിനെയും നാലു വയസും പത്തു മാസവും പ്രായമുള്ള രണ്ടു പെണ്‍മക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യക്കു ശ്രമിച്ച ഭാര്യ ഡമെയ്‌റ ജോണ്‍സിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 14 തിങ്കളാഴ്ച രാത്രി ടക്കോണ്ടിയിലുള്ള സ്വവസതിയിലായിരുന്നു സംഭവം.

വീട്ടില്‍ നിന്നും വെടിയുടെ ശബ്ദം കേട്ട സമീപത്ത് താമസിക്കുന്നവരാണ് 911 വിളിച്ചു പൊലീസിനെ വിവരം അറിയിച്ചത്.

നിമിഷങ്ങള്‍ക്കകം സംഭവ സ്ഥലത്തെത്തിയ പൊലീസ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നാലു പേരെയാണു കണ്ടത്. കുട്ടികളുടെ പിതാവ് മാക്‌സ് അലിസണ്ടര്‍ (35) സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. രണ്ടു കുട്ടികളേയും ഡമെയ്‌റ ജോണ്‍സിനേയും ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു കുട്ടികളും അധികം താമസിയാതെ മരണത്തിനു കീഴടങ്ങി. ജെഫ്ര്‍സണ്‍ ടൊറസ്‌ഡെയ്ല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണു ഡമെയ്‌റ.

ചൈല്‍ഡ് സപ്പോര്‍ട്ടിനെ സംബന്ധിച്ചു ഇരുവരും പലപ്പോഴും തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഭവം നടന്ന ദിവസം ഇരുവരും ഓരോ ഹാന്‍ഡ് ഗണ്‍ വാങ്ങിയിരുന്നു. കൊല്ലപ്പെട്ട രണ്ടു കുട്ടികളേയും പിതാവുമായി 2015 മുതലാണ് സ്‌കൂള്‍ െ്രെഡവറായി ഡെമെയ്‌റ ഒന്നിച്ചു താമസിച്ചിരുന്നത്. 2018 ല്‍ ഇപ്പോള്‍ താമസിക്കുന്ന വീട്ടിലേക്ക് മാറിയെങ്കിലും മാക്‌സ് ഇവിടെ താമസിച്ചിരുന്നില്ലെന്നും പറയപ്പെടുന്നു.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *