ഹൂസ്റ്റൺ: സൗത്ത് ഈസ്റ്റ് ഹൂസ്റ്റണിലെ ജനവാസ മേഖലയിൽ തെരുവ് നായ്ക്കളുടെ ആക്രമണം വർദ്ധിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. നായ്ക്കൾ വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ആളുകളെ ഓടിക്കുകയും ചെയ്യുന്നതായാണ് പരാതി.

സെലിൻസ്കി റോഡിന് സമീപം ആറോളം നായ്ക്കൾ ചേർന്ന് ഒരു നായക്കുട്ടിയെ ക്രൂരമായി ആക്രമിച്ചു. ഒരു സ്ത്രീ ഇടപെട്ട് നായ്ക്കളെ ഓടിച്ചതിനാലാണ് നായക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്.

കഴിഞ്ഞ ഒന്നര വർഷമായി ഈ നായ്ക്കൾ പ്രദേശത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. മുൻപ് പല വളർത്തുമൃഗങ്ങളെയും ഇവ കൊലപ്പെടുത്തിയിട്ടുണ്ട്.

സ്റ്റെർലിംഗ് ഹൈസ്കൂളിന് സമീപമുള്ള അപ്പാർട്ട്മെന്റ് പരിസരത്താണ് നായശല്യം രൂക്ഷമായിരിക്കുന്നത്. വൈകുന്നേരങ്ങളിൽ സ്കൂൾ കഴിഞ്ഞ് നടന്നുപോകുന്ന കുട്ടികളെ നായ്ക്കൾ ആക്രമിക്കുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.

നഗരസഭയുടെ മൃഗസംരക്ഷണ വിഭാഗമായ ‘BARC’ പ്രദേശത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ ഈ മേഖലയിൽ നിന്ന് 14 നായ്ക്കളെ പിടികൂടിയതായി അധികൃതർ അറിയിച്ചു.

പി പി ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *